Wednesday, August 17, 2011

മൂക്കില്ലാരാജ്യത്തെ ഒരു ബ്ലോഗര്‍...

ലോകമഹാ ഫ്രോഡുകള്‍ ഭരിക്കുന്ന രാജ്യത്ത് അഴിമതികൊണ്ട് ഗിന്നസ്സ് റെക്കോഡിട്ട ഒരുഭരണത്തിനെതിരെ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ ഈകൂതറ ഭരണത്തിനെ പിന്തുണക്കുന്ന സകലഅലവലാതികളും ഒന്നിച്ച് ഒറ്റക്കെട്ടായി തൂറിതോപ്പിക്കുന്ന ഒരുപ്രവണത നാട്ടില്‍ സംജാതമായിരിക്കുകയാണ്.അണ്ണന്‍ അന്ന ഹസാരെ അഴിമതിക്കെതിരെ സമരവുമായി മുന്നോട്ടുവന്നപ്പോള്‍ മുതല്‍ തുടങ്ങിയ മുട്ടലാണ് മുട്ടലടക്കിപ്പിടിച്ചു എത്രകാലം ഇങ്ങനെനടക്കും,മുട്ടാന്‍ കാരണമുണ്ട് ഹസാരെ സമരംതുടങ്ങിയപ്പോള്‍ ഇവര്‍ക്കാര്‍ക്കും ഇത്രയും പ്രശനമുണ്ടായിരുന്നില്ല.അന്നെല്ലാം ഹസാരയെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു.സഖാവ്; വി.എസ്.അച്ചുതാന്ദനുപോലും അദ്ദേഹത്തേപ്പറ്റി ഒരു എതിരഭിപ്രായമുണ്ടായിരുന്നില്ല.പിന്നെപ്പോഴാണ് അന്നാ ഹസാരെ ഫ്രോഡായത്? നരേന്ദ്രമോദിയെ അന്ന ഹസാരെ ഒന്നു പ്രശംസിച്ചു പോയി,നരേന്ദ്രമോദി നല്ലവനാണെന്നെനിക്കഭിപ്രായമില്ല പക്ഷെ അദ്ദേഹം നടത്തിയ ചിലഭരണ പരിഷ്കാരങ്ങള്‍നല്ലതാണെന് പറയാകഴിയും ,നല്ലകാര്യങ്ങള്‍ ആരുചെയ്താലും പറയാം

പോരാത്തതിന് അന്നാ ഹസാരയുടെ കൂടെ കാവിയുടുത്ത ആളുകളുണ്ടുപോലും,അതെന്താ കാവിയുടുത്തവരാരും ഇന്‍ഡ്യാക്കാരല്ലേ.?അവര്‍ക്കിവിടെ നടക്കുന്ന അഴിമതികളെ ചോദ്യംചെയ്യാനുള്ള അവകാശമില്ലേ?കാവിയുടുത്തന് പൌരബോധം പാടില്ലെന്ന് നിയമം വല്ലതുമുണ്ടോ?സ്വാതന്ത്ര്യസമര കാലത്തും സമരങ്ങളില്‍ കാവികള്‍ ഉണ്ടായിരുന്നില്ലേ?ലോക്പാല്‍ബില്ല് അവതരിപ്പിക്കപ്പെടണമെന്ന് ആര്‍ക്കാണിത്ര അത്യാവശ്യം.അതുകൊണ്ട് ഇവിടെ ഭരിക്കുന്ന ഏതെങ്കിലും പാര്‍ട്ടിക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ ?ഉണ്ടെന്നെനിക്കു തോന്നുന്നില്ല ,അഴിമതി രഹിതമായ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇന്‍ഡ്യയില്‍ ഇല്ലന്നു ഞാന്‍ കരുതുന്നു.അന്നാ ഹസാരയുടെ സമരത്തിനു എതിരെ രംഗത്തിറങ്ങിയവര്‍ ,കോണ്‍ഗ്രസ്സ് അനുഭാവികളും,കമ്യൂണീസ്റ്റ്വിരോദികളും,ഹിന്ദു വിരോധികളൂം മാത്രമാണ്,കമ്യൂണിസ്റ്റ്ചിന്താഗതിക്കാരനായ എനിക്ക് തോന്നിയ ഈ തോന്നല്‍ വേറുംതോന്നലല്ല മലയാളത്തിലെ ബ്ലോഗ്പുലിയൊരാള്‍ എഴുതിയ അണ്ണാഹസാരയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന ഒരു പോസ്റ്റ് ഇവിടെകിടന്നു ചീഞ്ഞു നാറുന്നുണ്ട്, അവിടെചെന്ന് പോസ്റ്റും കമന്റും വായിച്ചാല്‍. ഞാന്‍ പറഞ്ഞത് ശെരിയാണെന്ന് ഏവര്‍ക്കും മനസ്സിലാകും.എന്നുമ്പറഞ്ഞ് എന്നെ ഹിന്ദുത്വവാദിയായി കരുതരുത്,(കരുതിയാലും എന്റെ ദേഹത്തെങ്ങും ഒട്ടില്ല)
അന്ന ഹസാരയെ പടുകിഴവനെന്നും,പഴയ സൈനീക ഡ്രൈവറെന്നും ആക്ഷേപിച്ചു കമന്റെഴുതുന്നവരുടെ നിലവാരം എന്താണെന്ന് വിലയിരുത്താനും കഴിയും, അന്ന ഹസാരയോട് ആദ്യം യോജിപ്പാരുന്നു ഇപ്പൊ വിയോജിപ്പാപോലും മറ്റുചിലര്‍ക്ക്.. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഹസാരെ അരാജകവാദിയാണെന്നും, അദ്ദേഹം ഇന്‍ഡ്യന്‍ ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്ന് ഒരുകൂട്ടര്‍ ,ജനാധിപത്യ വ്യവസ്തയില്‍ അധികാരത്തില്‍ വന്നൊരു സര്‍ക്കാര്‍ തെറ്റുചെയ്താല്‍ അതിനെതിരെ ഇങ്ങനെയൊന്നുമല്ല പ്രതികരിക്കേണ്ടത് അതിനു വേറെവഴിയുണ്ടെന്ന് ചില മഹാന്മാര്‍ വാദിക്കുന്നു.. അവസാനം ഈ ചര്‍ച്ചയുടെ പോരുള്‍..ഹസാരയെങ്ങാനും ഈ സമരം വിജയിപ്പിച്ചാല്‍..സ്വാഭാവികമായും ഹസാരയെ പിന്തുണച്ച ബീ.ജെ.പി.യെങ്ങാണും അധികാരത്തില്‍ വരുമോയെന്ന ഭയം എന്നേപ്പോലെ അവര്‍ക്കും ഉണ്ടെന്ന്കാണാം,അവര്‍ക്കൊക്കെ ഗാന്ധിജിയെ വലിയകാര്യമാ....ഗാന്ധിജി ഹേ..രാം..ഹേ...രാം എന്നു ഉരുവിടുമായിരുന്നെന്ന് ഇവരാരു അറിഞ്ഞു കാണത്തില്ല,ഇല്ലെങ്കില്‍ പറഞ്ഞേനേം അദ്ദേഹവും ഹിന്ദുത്വവാദിയാണെന്ന് .ഹസാരക്കു പിന്നില്‍ ഇന്‍ഡ്യയുടെ ബഹുഭൂരിപക്ഷം ജനങ്ങളും അണിനിരന്നുകഴിഞ്ഞു ,ഓണ്‍ലൈനില്‍ കിടന്ന് ഏത്ര മുക്കിയാലും അന്നാഹസാരയുടെ ജനപിന്തുണയുടെ അത്രയും ഉയരത്തില്‍ മലീമസമാക്കുകയെന്നത് ഒരു സ്വപ്നംമാത്രമായി അവശേഷിക്കും.


Monday, August 15, 2011

ഡല്‍ഹിയിലെ ചിലപൊട്ടന്‍ കളികള്‍

കുറ്റമറ്റ ലോക്പാല്‍ ബില്ലിനായി അന്ന ഹസാരെ ചൊവ്വാഴ്ച(16-8-2011) നടത്താനിരുന്ന ഉപവാസ സമരത്തിന് ഡെല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു.അന്ന ഹസാരയും കൂട്ടരുംസമരം നടത്താനിരുന്ന ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തിന് സമീപത്തെ ജെ.പി. പാര്‍ക്ക് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.അഴിമതികൊണ്ടു പൊറുതി മുട്ടിയ ഇന്‍ഡ്യയില്‍ അനീതിക്കെതിരെ സമരം ചെയ്യണമെങ്കില്‍ പോലും,അഴിമതിക്കാരന്റെ അനുവാദംവേണം..!!

മൂന്ന് ദിവസം കൊണ്ട് സമരം അവസാനിപ്പിക്കണം എന്നതാണ് ഡല്‍ഹി പോലീസ് സമരത്തിന് അനുമതി നല്‍കാനായി മുന്നോട്ടുവച്ച ഇരുപത്തിരണ്ട് നിബന്ധനകളില്‍ പ്രധാനം. ഇതുകൂടാതെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അയ്യായിരത്തില്‍ കൂടരുത് എന്ന നിബന്ധനയും ..!! ‘മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരംനയിച്ച ഭാരതമാണെന്നോര്‍ക്കണം..ഈ നിബന്ധനകള്‍ വെക്കുന്ന പാര്‍ട്ടി അദ്ദേഹം വളര്‍ത്തിയ കോണ്‍ഗ്രസ്സും..!പ്രധാന മന്ത്രി മന്‍മോഹന്‍സിങ് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിനു ശേഷം അന്നാഹസാരയെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി,നിരാഹാര സമരം കൊണ്ടോ മരണം വരെയുള്ള ഉപവാസം കൊണ്ടോ ലോക്പാല്‍ നിയമം നടപ്പിലാക്കാനോ അതുവഴി അഴിമതി അവസാനിപ്പിക്കാനോ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. നൂറ്റാണ്ടുകളോളം ഭാരതത്തില്‍ ഭരണം നടത്തിയിരുന്ന വെള്ളക്കാരെ സ്വാതന്ത്ര്യ സമരംകൊണ്ട് തുടച്ചു നീക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഒരു സര്‍ക്കാരുവിചാരിച്ചാല്‍ അതിലെ പ്രധിനിതികളും,ഭരണാധികാരികളും നടത്തുന്ന അഴിമതികള്‍ തുടച്ചുനിക്കാന്‍ കഴിയില്ല?.രാജ്യത്തിന്റെ വികസനത്തിന്റെ വഴിയിലെ ഏറ്റവും വലിയ തടസ്സം അഴിമതിയാണെന്ന് പ്രധാനമന്ത്രി തന്നെ പറയുന്നു,വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രിതന്നെ പറയുന്നു..ആരാണീചിലര്‍?ഈ ചിലരെയെങ്കിലും പ്രധാനമന്ത്രി വിചാരിച്ചിരുന്നെങ്കില്‍ അഴിമതിയില്‍നിന്നും പിന്‍‌തിരിപ്പിക്കാന്‍ കഴിയുമായിരുന്നില്ലേ?അഴിമതിക്കെതിരെ സമരംചെയ്യുന്നവരെ അടിച്ചമര്‍ത്തുന്ന രീതിതന്നെ അപലപനിയമാണ്.ഭാരതചരിത്രത്തിലെ.....ലേകചരിത്രത്തിലേതന്നെ ഏറ്റവും വലിയ അഴിമതിക്കുതന്നെ കൂട്ടുനിന്ന മന്മോഹന്‍സിംഗാണ് ഈ പറയുന്നതെന്ന് അദ്ദേഹം പോലുംചിലസമയങ്ങളില്‍ മറന്നുപോകാറുണ്ട്.അതോ എഴുതിതയാറാ‍ക്കിയ തിരക്കഥവായിച്ച് സ്വയം പൊട്ടന്‍ നാടകം അഭിനയിക്കുകയാണോ..? എന്തും പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കാമൊന്നാണോ അദ്ദേഹം കരുതുന്നത്.സാധാരണക്കാര്‍ക്കുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ പലതും ഉദ്യോഗസ്ഥരുടെ കീശയിലേയ്ക്കാണ് പോകുന്നത് എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ നാം എന്താണ് കരുതേണ്ടത്? ഈ ഉദ്ധ്യോഗസ്ഥരെ നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയുടെ പണിതാനല്ലചെയ്യുന്നത് മറ്റാരോ ആണെന്നല്ലേ.രണ്ടാം യു.പി.യെ.സര്‍ക്കാര്‍ എന്തുകൊണ്ടാണ് സമരങ്ങളെ ഭയപ്പെടൂന്നത്.സമരങ്ങളെ അടിച്ചര്‍ത്തുംതോറും ജങ്ങള്‍സമരക്കാര്‍ക്കു പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് നാംകണ്ടൂകൊണ്ടിരിക്കുന്നത്,ഇതിനുകാരണം ജങ്ങള്‍ക്ക് അഴിമതിഭരണം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു,അവര്‍ ഈ ഭരണത്തിനെ വെറുക്കുന്നു എന്നതാണ്,അന്ന ഹസാരക്കുപിന്നില്‍ അണിനിരന്നിരിക്കുന്നതില്‍ ഭൂരിഭാഗവും യുവജനങ്ങളും ,വിദ്യാര്‍ത്ഥിളുമാണ് അതുകൊണ്ടുതന്നെ അന്നാഹസാരക്ക് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നുതന്നെവേണം കരുതാന്‍.അന്ന ഹസാരെയുടെ സമരത്തിന് അനുമതി നിഷേധിക്കുകമൂലം കേന്ദ്രസര്‍ക്കാരിന്റെ എറ്റവും മ്ലേച്ഛമായ മുഖം പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നുകാട്ടിയിരിക്കുകയാണ്.അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന ഒരു ഭരണസംവിധാനത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അടവുമാറ്റി...അന്നാ ഹസാരെ അഴിമതിക്കാരനാണെന്ന മുടന്തന്‍ ആരോപണവുമായി രംഗത്തു വന്നിരിക്കയാണ് കേന്ദ്ര സര്‍ക്കാരിന്റെ കാവല്‍ ഭടന്മാര്‍,ഭാരതത്തിലെ വിവരമുള്ള ജനങ്ങള്‍ അതിനെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞിരിക്കയാണ്.

Sunday, August 14, 2011

ഇതെന്ത്വാ...വെള്ളരിക്കാപട്ടണമോ..?!!

ഈ കോണ്‍ഗ്രസ്സുകാര്‍ക്കൊരു ധാരണയുണ്ട്,സ്വാതന്ത്ര്യം വാങ്ങിക്കൊടുത്തത് ഞങ്ങളാണ് ,അതുകൊണ്ട് ഇന്‍ഡ്യില്‍ ഞങ്ങള്‍ക്ക് എന്തുമാകാം,ഈ കോണ്‍ഗ്രസ്സുകാരില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യ ഇന്നും വെള്ളാക്കാര്‍ക്ക് അടിമപ്പെട്ടുകിടക്കുമായിരുന്നൂന്നാണ് ഇപ്പഴത്തെ ചോട്ടാ കദര്‍ധാരികളുടെ വിചാരം,അവര്‍ക്കെന്തുമാകാം ഇന്‍ഡ്യയെ തീറെഴുതി വില്‍ക്കാം,അമേരിക്കയില്‍ ലയിപ്പിക്കാം,ആഗോളവത്കരിക്കാം....അങ്ങനെ എന്തുമാകാം.


ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ഇന്‍ഡ്യയിലെവിടെ വേണമെങ്കിലും കുത്തിയിരുന്ന് സമരംചെയ്യാമായിരുന്നു കോണ്‍ഗസ്സുകാര്‍ക്ക്.എന്നാല്‍ കാലം മാറി ബ്രിട്ടീഷുകാര്‍ കട്ടേം‌പടോം മടക്കി കുണ്ടിക്കേപൊടിംതട്ടി സ്ഥലംവിട്ടു പിന്നീടിവിടെ ഭരണത്തില്‍വന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ചോദിക്കാനും പറയാനും ആളില്ലാതെ കുളിരുവിട്ടുപോയി.ആ കുളിരില്‍ അവര്‍കുറേകാലം മൂടിപ്പുതച്ചുനടന്നു പല തോന്നിയാസങ്ങളും കാണിച്ചു...ആരും എന്താ?ഏതാ? എന്നൊന്നും ചോദിച്ചില്ല കാരണം അനീതികള്‍ ചോദ്യംചെയ്യാന്‍ മൂത്തുനരച്ചൊരു വയസ്സനെ ആവശ്യമുണ്ടായിരുന്നു..യുവജങ്ങള്‍ക്കും മധ്യവയസ്കര്‍ക്കും ഒന്നും അതിനുള്ള നോരമില്ലായിരുന്നു എന്നു പാറയുന്നതിനെക്കാള്‍ ചവിട്ടും തൊഴിയുംകൊള്ളാന്‍മേലാ എന്നുപറയുന്നതാണ് ഉചിതം.

ബാപ്പൂ...ബാപ്പൂന്നൊരു മൂപ്പിലാനുണ്ടായിരുന്നതുകാരണം നമ്മളൊക്കെ രക്ഷപെട്ടു...ബ്രിട്ടീഷ് മൂരാച്ചികളുടെ തല്ലും തൊഴിയും ആവശ്യത്തിനു വാങ്ങി,ജീവന്‍ പണയം വെച്ച് നിരാഹാരം കിടന്നു ,സ്വാതന്ത്ര്യം വാങ്ങിത്തന്നു.ഒന്നും മോഹിച്ചുകൊണ്ടായിരുന്നില്ല . അതിനു പ്രതിഫലമായി ആ ത്യാഗിയെ വെടിവെച്ചിട്ടു മതഭ്രാന്തന്മാര്‍..എന്നാല്‍ ബാപ്പു പടുത്തുയര്‍ത്തിയ കോണ്‍ഗ്രസ്സ് പ്രസ്ഥാനം അദ്ദേഹത്തിന്റെ പേരുംപറഞ്ഞ് വളര്‍ന്നുപന്തലിച്ച്,അധികാരത്തിന്റെ ഉത്തുംഗ സോപാനത്തില്‍ കയറിയിരുന്ന് ഭാരതജനതയെ കൊഞ്ഞണംകുത്തിക്കാണിക്കുകയായിരുന്നു.ബാപ്പു പഠിപ്പിച്ചിട്ടുപോയ അഹിംസാ വാദം ജനതയുടെ മനസ്സിനെ മരവിപ്പിച്ചിട്ടിരിക്കുന്നതുകാരണം വിപ്ലവം എന്നൊന്ന് ഉണ്ടാകാഞ്ഞത് അവരുടെ ഭാഗ്യം.
കോടികള്‍ ഖജനാവില്‍നിന്നും കൈയിട്ടുവാരി കോണ്‍ഗ്രസ്സും,അതിന്റെ ഘടകകക്ഷിലളും പരസ്പരം മത്സരിച്ചു..ഇതെല്ലാം കണ്ട്
ബാപ്പുവിന്റെ ആത്മാവ് സ്വര്‍ഗത്തിലിരുന്ന് തേങ്ങിക്കരഞ്ഞു,ആ ആത്മാവ് ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവണം .....വേണ്ടായിരുന്നു എന്ന്,

ഒരു സുപ്രഭാതത്തില്‍ ഭാരത ജനതയുടെ മുഴുവന്‍ പ്രതീക്ഷയുമായി ഒരു അവധുതനെപ്പോലെ മറ്റൊരു വയസ്സന്‍ഗാന്ധിയന്‍ പിറന്നു വീണു “അണ്ണാ ഹസ്സാരെ“..! ആരുംകരുതിയില്ല ഈ “അണ്ണന്”അത്രക്ക് വലിയ പവറൊണ്ടെന്ന് ,പക്ഷെ സാക്ഷാല്‍ പവാറിന്റെ പധവിതെറുപ്പിച്ച് അണ്ണന്‍ പവറുതെളിയിച്ചു.ഇത്രയും കാലം റോഡുസൈഡില്‍ പാമ്പിനേം കീരിയേം വെച്ച് വിദ്യകാണിച്ചിരുന്ന വിദ്യക്കാരന്‍ ‘ഇപ്പോ..പമ്പിന്റേം കീരീടേം യുദ്ധംകാണിക്കാം..ഇപ്പോ..പമ്പിന്റേം കീരീടേം യുദ്ധംകാണികക്കം..എന്നുപറഞ്ഞുപറഞ്ഞ് പറ്റിക്കുന്നതുപോലെ ,ലോക്‌പാല്‍ ബില്ല് ഇപ്പം അവതരിപ്പിക്കും..ഇപ്പംഅവതരിപ്പിക്കും..ഉടനെ അഴിമതി അവസാനിപ്പിക്കും എന്നെല്ലം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുമ്പോളാണ് ഹാസാരെ വന്നത്.ഹസാരെ ആദ്യത്തേ സത്യാഗ്രഹത്തിലൂടെത്തന്നെ സര്‍ക്കാരിനെ ഞെട്ടിച്ചു
ജനങ്ങള്‍ ഒറ്റക്കെട്ടായി അഴിമതിക്കെതിരെ ഹസാരക്കു പിന്നില്‍ അണിനിരന്നു..ഇപ്പോള്‍ പ്രശനം അതൊന്നുമല്ല അണ്ണാഹസാരക്ക് സത്യാഗ്രഹം ചെയ്യാന്‍ ഭരതത്തില്‍ സ്ഥലംഇല്ല !!,കോണ്‍ഗ്രസ്സുകാര്‍ അത് അനുവദിക്കില്ല.“ബ്രിട്ടിഷുകാരേക്കാള്‍ പൈശാചികമായ ഒരു ഭരണം !!അവസാനം വ്യവസ്തയില്‍ പേരില്‍ സ്ഥലമനുവദിക്കുന്നു..“മൂന്നുന്നാളില്‍ കൂടുതല്‍ ഉപവസിക്കാന്‍ പാടില്ല.അതിനുള്ളില്‍ സമരം അവസാനിപ്പിക്കണം പോലും..!ഗാന്ധിജിയോടുപോലും ബ്രിട്ടിഷുകാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ലാ.ഇതാണോ ഇന്‍ഡ്യക്കുകിട്ടിയ സ്വാതന്ത്ര്യം ? ഇതിനായിരുന്നോ ഭാരതത്തിന്റെ ചരിത്രപുരുഷന്മാര്‍ രക്തംചിന്തിയും,ജീവന്‍ കളഞ്ഞും സ്വാതന്ത്ര്യപോരാട്ടം നടത്തിയത് ?...ഇതെന്ത്വാ...വെള്ളരിക്കാപട്ടണമോ..?!!
ചിത്രത്തിനുകടപ്പാട്;Deccanchronicle
ലോക്‍പാല്‍ ബില്ലിന് വേട്ട് ചെയ്യാന്‍

Wednesday, August 03, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട-കേന്ദ്രസര്‍ക്കാര്‍


എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച കാസര്‍കോട് ജില്ലയില്‍ വീണ്ടും പഠനം നടത്തുമെന്ന അഭിപ്രായം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരല്ല ഈ പഠനമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വിശദമായി പഠിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള പോംവഴികളും കണ്ടെത്തണം. ഇതിനൊക്കെയാണ് പുതിയ പഠനം- മന്ത്രി പറഞ്ഞു.
പഠനം നടത്തണം !!പഠനം നടത്തി നടത്തി ഇനിയും കുറച്ചുകൂടി പാവങ്ങള്‍ നരകിച്ചുകൊണ്ടിരുപ്പുണ്ട് അവരേക്കൂടി കൊല്ലണം അപ്പോഴെ എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ ഒരു തീരുമാനമാകത്തുള്ളു,എന്‍ഡോസള്‍ഫാന്റെ ഉപയോഗമൂലമൊന്നുമല്ല കാസര്‍കൊട്ടെ പെരാമ്പ്രയിലെയും പാലക്കാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെയും ജങ്ങള്‍ മരിക്കുന്നത് അത് വേറെന്തോ വിചിത്രരോഗമാണെന്ന മട്ടിലാ കേന്ദ്രത്തിന്റെ പോക്ക്.എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാല്‍ ഹര്‍ജിക്കാരുടെ പരാതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാറിനുവേണ്ടി കൃഷി മന്ത്രാലയത്തിലെ ഡയറക്ടര്‍ വന്ദന ജയിന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടുപേലും.മനുഷ്യന്റെ ജിവനു ഒരുവിലയും കല്‍പ്പിക്കാത്ത നാറിയ മുതലാളിത്വ ഭരണം ..ഇവര്‍ ആര്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നത് ആഗോള കുത്തക്കള്‍ക്ക് സ്വന്തം രാജ്യത്തേയും ജനതയേയും അടിമക്കച്ചവടം നടത്തുന്ന മ്ലേച്ഛന്മാര്‍..ഇവനെയൊക്കെ വിളിക്കാന്‍ ഇതുവരെ കണ്ടുപിടിച്ച തെറിയോന്നും പോരാ...ഈ നാറികള്‍ക്ക് ഇതൊന്നും കണ്ടാല്‍ പോരേ..?
സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ തുടങ്ങുന്ന ദിവസമാണ് ഡി.വൈ.എഫ്.ഐ. പരാതിയുമായി കോടതിയിലെത്തിയത്. അതുകോണ്ട് പരാതിക്കാരന്റെ ഉദ്ദേശ്യശുദ്ധി പരിശോധിക്കണമെന്നും ഈ കേടുകെട്ട സര്‍ക്കാര്‍ ആവശ്യപ്പെട്ടുപോലും.ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങള്‍ക്ക് വരുന്ന അഞ്ചുകൊല്ലത്തേക്ക് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കാനും ഉപയോഗിക്കാനും അംഗീകാരമുണ്ട്. അത് അഞ്ചുകൊല്ലത്തേക്കുകൂടി നീട്ടാനാവും. കണ്‍വെന്‍ഷനിലെ ധാരണ എല്ലാ രാജ്യങ്ങളും അംഗീകരിക്കാന്‍ ഒരു കൊല്ലമെടുക്കും. എന്നു വെച്ചാല്‍ അടുത്ത പതിനൊന്നു വര്‍ഷത്തേക്ക് എന്‍ഡോസള്‍ഫാന്‍ നിരോദിക്കാന്‍ പോകുന്നില്ലന്ന് സാരം അതുവരെ ഇവിടുള്ള ദര്‍ദ്രവാസികളേമുഴുവന്‍ എന്‍ഡൊസള്‍ഫാന്‍ തളിച്ചു കൊന്നു് സമ്പന്നന്മാര്‍ക്ക് മാത്രം ജീവിക്കാവുന്ന ഒരു രാജ്യമാക്കിമാറ്റും.കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിക്കുപോലും സംശയം എന്‍ഡോസള്‍ഫാന്‍ മൂലം ഇവിടാരെങ്കിലും മരിച്ചിട്ടുണ്ടോന്ന്..അടുര്‍ പ്രകാശ് പഠനത്തിന് പുറപ്പെട്ടു കഴിഞ്ഞു...മുല്ലപ്പെരിയാറും ,എന്‍ഡോസള്‍ഫാനും കൊണ്ട് മലയാളിയെന്നൊരു വശം തന്നെ ഇല്ലാതാക്കിയേച്ചേ മാദാമ്മ അടങ്ങു.


Twitter Delicious Facebook Digg Stumbleupon Favorites More