Thursday, June 21, 2012

“മ” പത്രങ്ങളും ചുവന്നഷഡിയും


കൊലപാതക സമയത്ത് കുറ്റവാളികള്‍ ഉപയോഗിച്ചിരുന്ന ഷഡികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാര്‍ട്ടി ഗ്രാമത്തിലെ കുളിക്കടവില്‍ നിന്നും പോലീസ്സ് കണ്ടെടുത്തു-വാര്‍ത്ത(കോട്ടയം.കോഴിക്കോടന്‍ “മ” പത്രങ്ങളുടെ ഭാഷയില്‍)


കൊലപാതകത്തിനു ശേഷം കുറ്റവാളികള്‍ പാര്‍ട്ടിഗ്രാമത്തിലെ ആള്‍ മറയില്ലാത്ത കുളിക്കടവില്‍ ചില ലോക്കല്‍ കമ്മറ്റി മെമ്പര്‍മാരുടെ സഹായത്തോടെ കുളിച്ചതായി സി,ബി.ഐക്ക് വിവരം ലഭിച്ചു.ഇവര്‍ക്ക് കൂളിക്കാനുള്ള സോപ്പും ,ചകിരിയും,കൊണ്ടുകൊടുത്തായി സംശയിക്കുന്ന ഉന്നത സംസ്ഥാന കമ്മറ്റി അംഗങ്ങളെ പോലീസ് ചോദ്യം ചെയ്തതില്‍ ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു,ഇവരുടെ പേരില്‍ തെളിവുനശിപ്പിക്കല്‍,ഗൂഢാലോചന മുതലായ കുറ്റങ്ങള്‍ക്ക് കേസ്സെടുത്തിട്ടുണ്ട് കൊലയാളികളുടെ മുതുക്‌തേച്ചുകൊടുത്തു എന്ന് സംശയിക്കുന്ന ജില്ലാക്കമ്മറ്റിയിലെ ചില ഉന്നതനേതാക്കള്‍ നിരീക്ഷണത്തിലാണ്.

കുറ്റവാളികള്‍ കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന ഷഡികള്‍ കുളിക്കടവില്‍ നിന്നും പൊലീസ്സ് കണ്ടെടുത്തു. സി,പി.എം ഗുണ്ടകള്‍ സ്ഥിരം ഉപയോഗിക്കുന്ന ചുവന്ന ഷഡിയും പോലീസ്സ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഷഡി കളില്‍ മേയ്‌ഡ് ഇന്‍ ചൈന എന്ന് എഴുതിയിരിക്കുന്നത് സംസ്ഥാന നേതൃത്വത്തിനെ സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്.ഇത് പാര്‍ട്ടി ഉന്നതരുടെ അറിവോടെ ഉപയോഗിച്ചിരുന്ന ഷഡികളാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഇവയില്‍ ചിലത് ബംഗാളിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ തൈപ്പിച്ച വയാണെന്നും തിരിച്ചറിഞ്ഞു ,ഷഡിയുടെ ഉറവിടം തേടി പോലീസ് തൈയ്യല്‍ക്കാരുടെ വേഷത്തില്‍ കല്‍ക്കട്ടക്ക് തിരിച്ചിട്ടുണ്ട്.മറ്റൊരു കടവില്‍ നിന്നും ഒരു ചുവന്ന കോണകവും പോലീസ്സിന് ലഭിച്ചു ,ഇത് പാര്‍ട്ടിക്ക് ജില്ലയില്‍ സ്വന്തമായി കുളിക്കടവുകള്‍ തന്നെയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.ചില ലോക്കല്‍ കമ്മറ്റിക്കാര്‍ കുളിസീന്‍ കാണാന്‍ കടവിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നതിന്റെ രേഖകളും പോലീസ്സ് സി.ബി.ഐക്ക് കൈമാറി.കുളിക്കടവില്‍ നിന്നെടുത്ത കുളിസീനുകള്‍ നേതാക്കന്മാരുടെ മൊബൈല്‍ ഫോണില്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സെല്‍‌ഫോണുകളും,ലാന്റ് ഫോണുകളും കേന്ദ്രീകരിച്ച് വ്യാപകറേയിഡ് നടക്കുന്നു.
.

കൂട്ടത്തില്‍ രണ്ട് “പച്ചനിറ” ഷഡിയും ഒരു “കാവിനിറ” ഷഡിയുംകണ്ടെത്തി...കൊലപാതകത്തിനു പിന്നില്‍ മതതീവ്ര വാദികളാണെന്ന് വരുത്തിതീര്‍ക്കാന്‍ സി.പി.എം നടത്തിയ നാടകമാണ് ഈ പച്ച ,കാവിനിറ ഷഡികള്‍ എന്ന് മുഖ്യമന്ത്രി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ കേരളത്തിലെ മതസൌഹാര്‍ദത്തെ തകര്‍ത്ത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ഗൂഢ ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷഡികളില്‍ പറ്റിപ്പിടിച്ചിരുന്ന രക്തക്കറകള്‍ക്ക് നിറം കടും ചുവപ്പായതിനാല്‍ അത് സി.പി.എം കാരുടേതാണെന്ന് “പരട്ടത്തല സുരേഷ്” ആവര്‍ത്തിച്ചു വെക്തമാക്കി.കുളിക്കടവില്‍ നിന്നും കിട്ടിയ ഷഡി സ്ത്രീകള്‍ ഉപയോഗിക്കുന്നതാണെന്ന പാര്‍ട്ടിസെക്രട്ടറിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം അത് സ്ത്രീകളുടെതാണോ പുരുഷന്റേതാണോയെന്ന് പോലീസ്സാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് വ്യക്ത്മാക്കി. ഷഡികള്‍ ഫോറന്‍സ്സിക്ക് ലാബിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. ഷഡികള്‍ കണ്ടു കിട്ടിയ സ്ഥിതിക്ക് കുറ്റവാളികളെ ഉടനെ പിടികുടാനാകുമെന്ന് ഒരു കോണ്‍സ്റ്റബിള്‍ “മ” പത്രത്തോട് പറഞ്ഞു..........................................................................................................................അതു വളരെ സിമ്പിളല്ലേ..! കുറ്റാവാളികളെന്നു സംശയിക്കുന്ന വരുടെ മുണ്ട് പൊക്കി
നോക്കിയാല്‍ പോരെ..! ഷഡിയിടാത്തവര്‍ കുറ്റവാളികള്‍..!!

(പത്രം കാശുകൊടുത്തു വാങ്ങുന്ന വായനക്കാര്‍ വെറും ഉണ്ണാക്കന്മാര്‍ ആണെന്ന വിചാരം പത്രമുതലാളിമാര്‍ക്കുണ്ടെങ്കില്‍ ഒന്നോര്‍ത്തോളുക....ഈ പത്രമൊക്കെ ഇനി കൊച്ചുപിള്ളേര്‍ ഉള്ള വീടുകളില്‍ മാത്രം വാങ്ങിക്കുന്ന ഒരു സാധനം മാത്രമാകും..അപ്പികോരാന്‍ ..!!)

Tuesday, May 29, 2012

മൂലമറ്റത്തെ പാര..


(ചിത്രത്തിന് കടപ്പാട്‌‌- ജയരാജ്.ടി.ജി)
ഈ മുടിഞ്ഞ മന്‍‌മോഹനും,ഇറ്റാലിയന്‍ അമ്മച്ചിയും,അവരുടെ ഒരു ഒടുക്കത്തെ സര്‍ക്കാരും,അഴിമതിയും ,കൈക്കൂലിയും കൊണ്ട് മുടിപ്പിച്ചിട്ടിരിക്കുന്ന ഈ നാട്ടില്‍ നഷ്ടത്തിലാണെന്ന് പറഞ്ഞ് അടിക്കടി പെട്രോള്‍ കമ്പനികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം വിലകൂട്ടാനുള്ള അധികാരം നല്‍കി. പെട്രോളിന്റെ വില കുത്തനെയുയര്‍ന്നതോടെ സകലസാധനങ്ങള്‍ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയായി,സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി, വിലയുയര്‍ന്ന ഉടന്‍‌തന്നെ ഇടത്തുപക്ഷവും.ബി.ജെ.പി യും ഹര്‍ത്താല്‍ എന്ന പതിവ് കലാപരുപാടി അരങ്ങേറി.ഈ ഹര്‍ത്താലൊക്കെ എത്രകണ്ടതാ.ഏതെങ്കിലും ഹര്‍ത്താലുകൊണ്ട് ഈ ഇന്‍ഡ്യല്‍ എന്തെങ്കിലും ഒരുനേട്ടമുണ്ടായിട്ടുണ്ടോ? ജോലിചെയ്ത് ബോറടിച്ചിരിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് വാഹനങ്ങളുടെ കണ്ണാടി എറിഞ്ഞുപൊട്ടിച്ചും,വൈരാഗ്യമുള്ളവരെ പെരുമാറാനും,സര്‍ക്കാര്‍ വാഹനങ്ങള്‍ തീയിട്ടുകളിക്കനുമുള്ള ഒരു വിനോദോപാധി മാത്രമാണ് ഹര്‍ത്താലുകള്‍.മാധ്യമങ്ങള്‍ പോലും സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറുന്ന ഈ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ജങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരവും നഷ്ട്പ്പെടുന്നു. അതിനു ഒരു ഉദാഹരണമാണ് മുകളില്‍ കൊടുത്തിരിക്കുന്ന ,ജയരാജ് ടി.ജി.വരച്ച കാര്‍ട്ടുണ്‍. ഫേസ്സ്ബുക്ക് ഇതിപ്പോള്‍ രണ്ടാമത്തെ പ്രാവശ്യമാണ് ഈ കാര്‍ട്ടൂണ്‍ നീക്കം ചെയ്തിരിക്കുന്നത്.ജനങ്ങളെ ദ്രോഹിക്കുന്ന ഈ സര്‍ക്കാര്‍ ജനങ്ങളുടെ വിമര്‍ശങ്ങളേ ഭയപ്പെടുന്നു,ഇവിടുത്തെ ഗാന്ധി ശിഷ്യന്മാര്‍ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ട ഷണ്ഡന്മാരായ ജനതയെ വാര്‍ത്തെടുക്കാനാണ് താല്പര്യം.

ഓയില്‍ കമ്പനികളുടെ കൊള്ളലാഭത്തിന്റെ കണക്കുകള്‍ വെളിയില്‍ വന്നുകൊണ്ടിരിക്കുന്നു .കിട്ടിയവിവരം അനുസരിച്ച് 2012 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവില്‍ ഇന്‍ഡയന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 12,670.43 കോടി ലാഭം കൊയ്തു മുന്‍‌വര്‍ഷം ഇതേകാലയളവിലെ 3905.16 കോടിയുമായി താരതമ്യപ്പെടുത്തിയാല്‍ 224ശതമാനം വര്‍ധന!


ജനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് ജനപ്രതിധികളെ തിരഞ്ഞെടുത്ത് ജങ്ങള്‍ക്കുവേണ്ടി ഭരണം നടത്തുന്ന ഭരണ സംവിധാനമാണ് ജനാധിപത്യം എന്നതൊക്കെ പോയി ,ജനങ്ങള്‍ ജനങ്ങളില്‍ നിന്നും ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് കോര്‍പ്പറേറ്റുകള്‍ക്കും,ആഗോളകുത്തകള്‍ക്കും വേണ്ടി ഭരണം നടത്തുന്ന സംവിധാനം എന്നായി.

പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം‌പോലും നിഷേധിക്കുന്ന ഈ നാട്ടിലാണോ ഈ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സ്വാതന്ത്യം നേടിയെടുത്തത്?! ഇതില്‍ ഭേദം ബ്രിട്ടീഷുകാര്‍തന്നെയായിരുന്നു.


Twitter Delicious Facebook Digg Stumbleupon Favorites More